കെഎഫ്സിക്ക് `8.30 കോടി ലാഭം

11:43 PM Jun 25, 2018 | Deepika.com
തിരുവനന്തപുരം: കേരള ഫിനാൻഷൽ കോർപറേഷൻ (കെഎഫ്സി) 2017-18 കാലയളവിൽ 8.30 കോടി രൂപ ലാഭമുണ്ടാക്കി. കഴിഞ്ഞ വർഷം ഇത് 5.68 കോടിയായിരുന്നു. ഈ സാന്പത്തികവർഷം 87.88 ശതമാനം വർധനയോടെ 723.93 കോടി രൂപയുടെ വായ്പ അനുവദിച്ചു.

വായ്പാ തിരിച്ചടവ് 8.05 ശതമാനം വർധിച്ച് 944.67 കോടിയും വായ്പാവിതരണം 600 കോടിയിലുമെത്തി. കോർപറേഷന്‍റെ ഈ വർഷത്തെ പ്രവർത്തനലാഭം 20.19 കോടി രൂപയാണ്. ഗ്രോസ് എൻപിഎ 6.37 ശതമാനമായും നെറ്റ് എൻപിഎ 2.03 ശതമാനമായും കുറഞ്ഞെന്ന് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ സജീവ് കൗശിക് പറഞ്ഞു. എൻപിഎ നാലു ശതമാനത്തിനു താഴെ ആയാൽ നേരിട്ട് നിക്ഷേപം സ്വീകരിക്കുന്നതിനായി ആർബിഐയുടെ അനുമതി വാങ്ങാൻ സാധിക്കും. ഇതും ഗുണഭോക്താക്കൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭിക്കുന്നതിനു സഹായകമാകുമെന്ന് സഞ്ജീവ് കൗശിക് കൂട്ടിച്ചേർത്തു.