വാഷിംഗ്ടൺ ഡിസി: വിദേശനിക്ഷേപകർക്കായുള്ള ഇബി-5 വീസ പദ്ധതി പരിഷ്കരിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യണമെന്നു ട്രംപ് ഭരണകൂടം യുഎസ് കോൺഗ്രസിനോട് ആവശ്യപ്പെട്ടു.
പത്തു ലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തുന്നവർക്കു ഗ്രീൻ കാർഡ് അനുവദിക്കുന്ന വീസ പദ്ധതിയാണിത്. പണം വെളുപ്പിക്കൽ അടക്കമുള്ള കുറ്റകൃത്യങ്ങൾക്കും ചാരവൃത്തിക്കും ഈ വീസ പദ്ധതി ഉപയോഗപ്പെടുത്തുന്നതായി യുഎസ് പൗരത്വ കുടിയേറ്റ വകുപ്പ് ഡയറക്ടർ ഫ്രാൻസിസ് സിസ്ന കോൺഗ്രസ് സമിതിയോടു പറഞ്ഞു.
പദ്ധതിയുടെ കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കും. കർശന സുരക്ഷാ വ്യവസ്ഥകളോടെ പദ്ധതി നവീകരിക്കുന്നില്ലെങ്കിൽ അവസാനിപ്പിക്കണമെന്ന് സിസ്ന ആവശ്യപ്പെട്ടു.
പതിനായിരം വീസകളാണ് വർഷം അനുവദിക്കുന്നത്. ഒരു രാജ്യത്തിന് ഏഴു ശതമാനമാണ് വിഹിതം.
ഇബി-5 വീസ ലഭിക്കുന്നവരിൽ ചൈനയ്ക്കും വിയറ്റ്നാമിനും പിന്നിൽ മൂന്നാമതാണ് ഇന്ത്യ. കഴിഞ്ഞ വർഷം 500 ഇന്ത്യക്കാർ അപേക്ഷ നല്കിയിരുന്നു. ഈ വർഷം 700 പേർ നല്കിയേക്കും.
തട്ടിപ്പു കേസുകൾ കൂടുതലും ചൈനക്കാർക്കെതിരേയാണ്.
ഇബി-5 വീസ നിർത്തണമെന്ന് ട്രംപ്
10:47 PM Jun 23, 2018 | Deepika.com