വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ അഭയത്തിനായി 2017ൽ അപേക്ഷ നല്കിയ ഇന്ത്യക്കാരുടെ എണ്ണം ഏഴായിരം. യുഎൻ അഭയാർഥി ഏജൻസിയുടെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
യുദ്ധം, സംഘർഷങ്ങൾ, ഭരണകൂടത്തിന്റെ പീഡനങ്ങൾ തുടങ്ങിയവയാണ് പിറന്ന മണ്ണും വീടും ഉപേക്ഷിച്ച് മറ്റൊരു രാജ്യത്ത് അഭയം തേടാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ. 2017 വരെ 6.85 കോടി ജനങ്ങളാണ് ഇങ്ങനെ ആലംബമില്ലാത്തവരായത്. 2017ൽ മാത്രം 1.62 കോടി പേർ അഭയാർഥികളായി. അതായത് ഒരു ദിവസം 44,500 പേർ.
ഭൂരിഭാഗം അഭയാർഥികളും കോംഗോ, ദക്ഷിണ സുഡാൻ, സിറിയ, അഫ്ഗാനിസ്ഥാൻ, വെസന്വേല, എൽസാൽവദോർ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ്. യൂറോപ്യൻ രാജ്യങ്ങളിലോ അമേരിക്കയിലോ കുടിയേറാനാണ് ഭൂരിഭാഗം അഭയാർഥികളും ആഗ്രഹിക്കുന്നത്. കൂടുതൽ താത്പര്യം അമേരിക്കയോടു തന്നെ.
യുഎസിൽ അഭയത്തിന് അപേക്ഷിച്ചത് 7000 ഇന്ത്യക്കാർ
12:55 AM Jun 21, 2018 | Deepika.com