ന്യൂഡൽഹി: മൊത്തവിലസൂചിക (ഡബ്ല്യുപിഐ) ആധാരമാക്കിയുള്ള പണപ്പെരുപ്പം 14 മാസത്തെ ഉയരത്തിലെത്തി. മേയിൽ 4.43 ശതമാനമായാണ് വിലക്കയറ്റം കൂടിയത്. കഴിഞ്ഞവർഷം മേയിലെ 2.26 ശതമാനത്തിന്റെ ഇരട്ടിയോളംവരുമിത്. ഏപ്രിലിലെ 3.18 ശതമാനത്തെ അപേക്ഷിച്ചു ഗണ്യമായ കുതിപ്പ്.
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തലേമാസത്തെ 0.87 ശതമാനത്തിൽനിന്ന് 1.60 ശതമാനമായി. ഇന്ധനം-ഊർജം വിഭാഗത്തിലെ കയറ്റം 7.85-ൽ നിന്ന് 11.22 ശതമാനമായി. പെട്രോൾ, ഡീസൽ വിലവർധനയാണ് ഈ കുതിപ്പിനു കാരണം. ഉരുളക്കിഴങ്ങിന് 81.93 ശതമാനമാണു വിലക്കയറ്റം. എന്നാൽ പയർവർഗങ്ങൾക്കു വില കുറഞ്ഞു.
ഇന്ധനവില കുറയ്ക്കാൻ നടപടി വേണമെന്നു വ്യവസായി സംഘടനയായ അസോചം ആവശ്യപ്പെട്ടു. രൂപയുടെ ദൗർബല്യവും വിലക്കയറ്റം കൂടാൻ ഇടയാക്കിയെന്ന് ഇക്ര പ്രിൻസിപ്പൽ ഇക്കണോമിസ്റ്റ് അദിതി നയ്യാർ പറഞ്ഞു.
വിലക്കയറ്റം കുതിക്കുന്നു
12:24 AM Jun 15, 2018 | Deepika.com