ഒർലാൻഡോ: ഫ്ലോറിഡയിലെ ഒർലാൻഡോ നഗരത്തിലെ അപ്പാർട്ടുമെന്റിൽ അക്രമി നാലു കുട്ടികളെ വെടിവച്ചുകൊന്നശേഷം ജീവനൊടുക്കി.
വീട്ടുകലഹത്തെത്തുടർന്ന് കുട്ടികളെ ബന്ദികളാക്കിയശേഷം മുറിയടച്ചിരുന്ന അക്രമിയെ തേടി തിങ്കളാഴ്ച പോലീസെത്തിയപ്പോഴേക്കും കുട്ടികളെ വകവരുത്തിയശേഷം ഇയാൾ ജീവനൊടുക്കുകയായിരുന്നു. മുപ്പത്തഞ്ചുകാരനായ ഗാരി ലിൻഡ്സേയാണു കൊല്ലപ്പെട്ട അക്രമിയെന്നു തിരിച്ചറിഞ്ഞു. ഒരുവയസും ആറുവയസും പത്തു വയസും പതിനൊന്നുവയസുമുള്ള കുട്ടികളാണു കൊല്ലപ്പെട്ടത്.
ഫ്ലോറിഡയിൽ കൂട്ടക്കൊല; അഞ്ചു മരണം
12:45 AM Jun 13, 2018 | Deepika.com