സിംഗപ്പൂർ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നാളെ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ ഇന്നലെ സിംഗപ്പൂരിലെത്തിയത് മൂന്നു വിമാനങ്ങളുടെ അകന്പടിയോടെ.
സോവ്യറ്റ് കാലത്തു നിർമിച്ച കിമ്മിന്റെ പ്രിയപ്പെട്ട ഗോഷ്വക്-1 ജെറ്റും ഉത്തരകൊറിയൻ ഓമനപ്പക്ഷിയെന്നറിയപ്പെടുന്ന എയർഫോഴ്സ് ഉൻ വിമാനവുമാണ് കിമ്മിനു സുരക്ഷയൊരുക്കിയത്.
പ്യോഗ്യാംഗിൽനിന്നു കിമ്മുമായി പറന്നുയർന്ന വിമാനം ഫ്ളൈറ്റ്റഡാർ 24ൽ ഫ്ളൈറ്റ് നന്പർ സിഐ 122 എന്നാണു രേഖപ്പെടുത്തിയത്. പിന്നീട് ഫ്ലൈറ്റ്നന്പർ സിഎ122 എന്നു ദിശമാറി ദക്ഷിണദിക്കിലേക്കു കുതിച്ചു. ഇതിനിടെ, ചാംഗി വിമാനത്താവളത്തിൽ കിം പറന്നിറങ്ങി. സിംഗപ്പൂർ വിദേശകാര്യമന്ത്രി വിവിയൻ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കിമ്മിനെ വരവേറ്റു. പിന്നീട് 20 ആഢംബരവാഹനങ്ങളുടെ അകന്പടിയോടെ പ്രധാനമന്ത്രി ലി സിയിൻ ലൂങിന്റെ ഔദ്യോഗികവസതിയിലേക്ക്.
സെന്റ് റീജിസ് ഹോട്ടലിലാണ് കിം തങ്ങുന്നത്.ട്രംപ് ഷാംഗ്രില ഹോട്ടലിലും. ഇതിനുമുന്പ് കിം രണ്ടുതവണമാത്രമാണ് വിദേശയാത്ര നടത്തിയിട്ടുള്ളത്. രണ്ടും പ്രത്യേക ട്രെയിനിൽ ബെയ്ജിംഗിലേക്കായിരുന്നു.
കിം എത്തിയത് ചൈനീസ് വിമാനത്തിൽ
01:01 AM Jun 11, 2018 | Deepika.com