ഹവാന: വെള്ളിയാഴ്ച ക്യൂബയിൽ തകർന്ന യാത്രാവിമാനത്തിന്റെ രണ്ടു ബ്ലാക്ബോക്സുകളിൽ ഒരെണ്ണം ലഭിച്ചു. മരിച്ചതു 110 പേരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇവാഞ്ചലിക്കൽ സഭയിലെ 20 പാസ്റ്റർമാരും മരിച്ചവരിൽ ഉൾപ്പെടുന്നതായി ക്യൂബൻ കൗൺസിൽ ഓഫ് ചർച്ചസ് പ്രസ്താവനയിൽ അറിയിച്ചു. യാത്രിക്കാരിൽ മൂന്നു സ്ത്രീകൾ മാത്രമേ രക്ഷപ്പെട്ടുള്ളു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹവാന വിമാനത്താവളത്തിൽനിന്നു പറന്നുയർന്നയുടൻതന്നെ വിമാനം സമീപത്തുള്ള തോട്ടത്തിൽ വീഴുകയായിരന്നു. ഹവാനയിൽനിന്ന് കിഴക്കൻ മേഖലയിലെ ഹോൾഗുനിലേക്കു പുറപ്പെട്ട വിമാനത്തിലെ യാത്രികരിൽ ഭൂരിഭാഗവും ക്യൂബക്കാരാണ്. അഞ്ചു പേർ വിദേശികളും. രാജ്യത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം നടത്തി.
ക്യൂബൻ വിമാന ദുരന്തം : മരിച്ചവരിൽ 20 പാസ്റ്റർമാരും
12:45 AM May 21, 2018 | Deepika.com