കാബൂൾ: അഫ്ഗാനിസ്ഥാനിൽ ക്രിക്കറ്റ് കളിക്കിടെ സ്റ്റേഡിയത്തിലുണ്ടായ സ്ഫോടനത്തിൽ കുറഞ്ഞത് എട്ടു പേർ കൊല്ലപ്പെടുകയും 45 പേർക്കു പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച അർധരാത്രി നംഗാർഹർ പ്രവിശ്യയിലെ ജലാലാബാദിലുള്ള സ്പിംഗാർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രാദേശിക ടീമുകൾ തമ്മിലുള്ള മത്സരത്തിനിടെ മൂന്നു സ്ഫോടനങ്ങളാണ് നടന്നത്. ആക്രമണത്തിൽ തങ്ങൾക്കു പങ്കില്ലെന്നു താലിബാൻ പറഞ്ഞു.
നംഗാർഹർ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ശക്തികേന്ദ്രമാണ്.
ക്രിക്കറ്റ് കളിക്കിടെ സ്ഫോടനം; എട്ടു മരണം
01:07 AM May 20, 2018 | Deepika.com