കറാച്ചി: നിരോധിത ഭീകരസംഘടന ലഷ്കർ ഇ ജാംഗ്വിയുടെ ബലൂചിസ്ഥാനിലെ മേധാവി സൽമാൻ ബദനി സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. നൂറോളം ന്യൂനപക്ഷ ഹസാര ഷിയാകളെ കൊലപ്പെടുത്തിയ കേസിൽ പോലീസ് തെരയുന്ന ഭീകരനേതാവാണ് ഇയാൾ.
ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയുടെ പ്രാന്തത്തിലെ കിലി അൽമാസ് ഗ്രാമത്തിൽ സൈന്യം നടത്തിയ റെയ്ഡിലാണ് ബദനിയും രണ്ടു ചാവേറുകളും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ചാവേറുകൾ അഫ്ഗാൻകാരാണ്. ബദനിയുടെ നേതൃത്വത്തിലുള്ള ഈ സംഘം ഹസാരകളെ തെരഞ്ഞുപിടിച്ചു കൊല്ലുന്നതിനു നേതൃത്വം നൽകിയിരുന്നുവെന്നു പോലീസ് പറഞ്ഞു. ബദനിയുടെ ഗ്രൂപ്പുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനിക ഓഫീസർ കൊല്ലപ്പെട്ടെന്നും നാലുപേർക്കു പരിക്കേറ്റെന്നും സൈന്യം പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു.
ബലൂച് ഭീകരനെ വധിച്ചു
01:23 AM May 18, 2018 | Deepika.com