ദുബായ്: റംസാൻ മാസത്തിനു മുന്നോടിയായി യുഎഇയിലെ മുസ്ലിം തൊഴിലാളികൾക്ക് മലയാളി മോസ്ക് നിർമിച്ചു നല്കി. കായംകുളം സ്വദേശിയായ സജി ചെറിയാൻ (49) ആണ് മൂന്നു ലക്ഷം ഡോളർ ചെലവഴിച്ച് ഫുജൈറയിൽ മുസ്ലിം പള്ളി നിർമിച്ചു നല്‍കിയതെന്നു ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഫുജൈറയിൽ താൻ വാടകയ്ക്കുന്ന നല്‍കിയിരിക്കുന്ന കെട്ടിടത്തിൽ താമസിക്കുന്ന തൊഴിലാളികൾക്കാണ് മറിയം ഉം ഈസ എന്നു പേരിൽ സജി ചെറിയാൻ മോസ്ക് നിർമിച്ചു നല്‍കിയത്. 53 കന്പനികളിലെ തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. താമസസ്ഥലത്തുനിന്ന് അടുത്തുള്ള മോസ്കിലേക്ക് തൊഴിലാളികൾ ടാക്സി കാറിൽ പോകുന്നതു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഇദ്ദേഹം മോസ്ക് നിർമിച്ചത്.
ഓർത്തഡോക്സ് വിഭാഗക്കാരനായ സജി ചെറിയാൻ ദിബ്ബയിൽ നേരത്തെ ക്രിസ്ത്യൻപള്ളി നിർമിച്ചുനല്‍കിയിരുന്നു. ഇവിടെ മറ്റു സമുദായത്തിൽപ്പെട്ട ക്രൈസ്തവരും പ്രാർഥന നടത്തുന്നുണ്ട്.
ദുബായിൽ മലയാളിയുടെ മതസൗഹാർദം
11:56 PM May 16, 2018 | Deepika.com