ലാഹോർ: മുംബൈ ആക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് സമ്മതിക്കുന്ന തരത്തിൽ വിവാദ പ്രസ്താവന നടത്തിയ മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരേ രാജ്യദ്രോഹത്തിനു കേസെടുക്കണമെന്നാവശ്യപ്പെട്ട് ലാഹോർ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.
തീവ്രവാദികൾ പാക്കിസ്ഥാനിൽ സജീവമാണെന്നു പറഞ്ഞ ഷരീഫ്, അതിർത്തികടന്നു മുംബൈയിലെത്തി ജനങ്ങളെ കൊല്ലാൻ ഇത്തരക്കാരെ അനുവദിച്ച നയത്തെ ചോദ്യം ചെയ്തു. മുംബൈ ആക്രമണക്കേസ് വിചാരണ നീണ്ടുപോകുന്നതിനെയും ശനിയാഴ്ച ഡോൺ പത്രത്തിനു നൽകിയ അഭിമുഖത്തിൽ ഷരീഫ് വിമർശിച്ചു.
ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന സൈനിക മേധാവികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം നവാസിന്റെ പ്രസ്താവനയിൽ അമർഷം രേഖപ്പെടുത്തി. പ്രധാനമന്ത്രി ഷഹീദ് ഖാൻ അബ്ബാസി ആധ്യക്ഷ്യം വഹിച്ചു.
സൈനികമേധാവി ജനറൽ ബജ്വ, ഐഎസ്ഐ മേധാവി ലഫ്. ജനറൽ നവീദ് മുക്തർ തുടങ്ങിയവർ പങ്കെടുത്തു. വാസ്തവവിരുദ്ധമായ ആരോപണങ്ങൾ ഉൾക്കൊള്ളുന്ന ഷരീഫിന്റെ പ്രസ്താവന യോഗം തള്ളിക്കളഞ്ഞു. പ്രധാനമന്ത്രി അബ്ബാസി പിന്നീട് നവാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തി. തന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് ഷരീഫ് പറഞ്ഞു. ഷരീഫ് രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്ന് പിപിപിയും പിടിഐയും കുറ്റപ്പെടുത്തി.
ഷരീഫിനെതിരേ രാജ്യദ്രോഹത്തിനു കേസെടുക്കണമെന്ന്
11:47 PM May 14, 2018 | Deepika.com