ഇസ്ലാമാബാദ്: 166 പേർ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് പരോക്ഷമായി സമ്മതിച്ചു മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ്. ഡോൺ പത്രത്തിനു നല്കിയ അഭിമുഖത്തിൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് ഉത്തരം നല്കുകയായിരുന്നു അദ്ദേഹം.
മുംബൈ ഭീകരാക്രമണം നടന്ന് ഒന്പതു വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് പാക്കിസ്ഥാനിൽ അറസ്റ്റിലായവരുടെ വിചാരണ പൂർത്തിയാക്കാൻ കഴിയാത്തതെന്ന് ഷരീഫ് ചോദിച്ചു.
“തീവ്രവാദ സംഘടനകൾ ഇപ്പോഴും സജീവമാണ്. അവരെ ദേശവിരുദ്ധ ശക്തികളെന്നു വിളിക്കാം. അവർ അതിർത്തി കടന്ന് മുംബൈയിൽ 150 പേരെ കൊല്ലാൻ നാം അനുവദിക്കണോ? എന്തുകൊണ്ടാണ് നാം വിചാരണ പൂർത്തിയാക്കാത്തത്? ദേശവിരുദ്ധ ശക്തികൾ അതിർത്തികടന്ന് ആക്രമണം നടത്തുന്നത് അംഗീകരിക്കാനാ വില്ല. പാക്കിസ്ഥാൻ സ്വയം ഒ റ്റപ്പെടുകയാണ്” - നവാസ് ഷരീ ഫ് പറഞ്ഞു.
മുംബൈ ഭീകരാക്രമണം: പാക് പങ്കു സമ്മതിച്ച് നവാസ് ഷരീഫ്
11:44 PM May 12, 2018 | Deepika.com