ജറുസലം: ദക്ഷിണ ഇസ്രയേലിൽ ട്രക്കിംഗിനു പോയ ഒന്പതു ഹൈസ്കൂൾ വിദ്യാർഥികൾ മിന്നൽ പ്രളയത്തിൽ മരിച്ചു. ഒരാളെ കാണാതായി. പരിക്കേറ്റ ഏതാനും പേരുടെ നില ഗുരുതരമാണ്.
നെഗേവ് മരുഭൂമിയിലെ സാഫിറ്റ് നദിയിലും പരിസരത്തും സുരക്ഷാസേന തെരച്ചിൽ നടത്തി. കഴിഞ്ഞ 24 മണിക്കൂറിൽ ഇസ്രയേലിൽ കനത്തമഴ പെയ്തു. ഏഴ് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണു മരിച്ചത്. കാണാതായ പെൺകുട്ടിക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്. തെരച്ചിലിൽ സൈനിക ഹെലികോപ്റ്ററുകളും പങ്കെടുക്കുന്നുണ്ട്.
ഇസ്രയേലിൽ മിന്നൽപ്രളയം: ഒന്പത് മരണം
12:56 AM Apr 27, 2018 | Deepika.com