ഗാസാ: ഗാസയിലേക്ക് ഇസ്രേലി സേന നടത്തിയ വെടിവയ്പിൽ രണ്ടു പലസ്തീൻകാർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇസ്രേലി മേഖലയിലുള്ള തങ്ങളുടെ പൂർവികഭവനങ്ങളിലേക്കു മടങ്ങാനുള്ള അവകാശത്തിനായി സമരം ചെയ്യുന്ന പലസ്തീൻകാർക്കുനേരെയാണു വെടിവയ്പു നടത്തിയത്.
ഒരുമാസത്തിലേറെയായി എല്ലാ വെള്ളിയാഴ്ചയും ഗാസ- ഇസ്രേലി അതിർത്തിയിൽ അണിനിരന്ന് പലസ്തീൻകാർ പ്രക്ഷോഭം നടത്തിവരികയാണ്. ഇതുവരെ 33പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും നൂറുകണക്കിനാളുകൾക്കു പരിക്കേറ്റിട്ടുണ്ടെന്നും ഗാസാ അധികൃതർ വ്യക്തമാക്കി. അതിർത്തിക്കപ്പുറത്തുനിന്ന് കല്ലേറുണ്ടാവുന്നുണ്ടെന്നും കത്തിച്ച ടയറുകൾ എറിയുന്നുണ്ടെന്നും ഇസ്രേലികൾ ആരോപണമുന്നയിച്ചു.
ഇസ്രേലി വെടിവയ്പിൽ ഗാസയിൽ രണ്ടു മരണം
03:24 AM Apr 21, 2018 | Deepika.com