ലണ്ടൻ: 2016ൽ പാക്കിസ്ഥാൻ അതിർത്തി കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനുശേഷം മൃതദേഹങ്ങൾ കൊണ്ടുപോകാൻ ആദ്യം വിളിച്ചതു പാക്കിസ്ഥാനിലേക്കാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
2016 സെപ്റ്റംബർ 29നായിരുന്നു വിളിച്ചത്. എന്നാൽ, ഭയം കൊണ്ട് അവരുടെ ജനറൽമാർ ഫോൺ എടുത്തില്ലെന്നും ഡൗൺടൗണിൽ വെസ്റ്റ്മിൻസ്റ്റർ സെൻട്രൽ ഹാളിൽ സിബിഎഫ്സി ചെയർമാൻ പ്രസൂൺ ജോഷി മോഡറേറ്ററായ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവേ മോദി പറഞ്ഞു.
പാക്കിസ്ഥാനെ അറിയിച്ചതിനുശേഷമാണ് മാധ്യമങ്ങളെ അറിയിച്ചതെന്നും മോദി പറഞ്ഞു.
മിന്നലാക്രമണത്തെക്കുറിച്ച് അറിയിക്കാൻ പാക്കിസ്ഥാനിലേക്കു വിളിച്ചെന്നു മോദി
12:55 AM Apr 20, 2018 | Deepika.com