ഗാസ: ഗാസ അതിർത്തിയിൽ പ്രതിഷേധിക്കുന്ന പലസ്തീൻകാർക്കു നേർക്ക് ഇസ്രേലി സൈന്യം ടാങ്ക് ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ടാങ്കിന്റെ ഷെൽ പൊട്ടിത്തെറിച്ചാണ് മരണമെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, ഇസ്രേലി പട്ടാളത്തിനു സംഭവത്തിൽ പങ്കില്ലെന്ന് അവരുടെ വക്താവ് അവകാശപ്പെട്ടു.
പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് എന്ന തീവ്രവാദ സംഘടനയിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്നു റിപ്പോർട്ടുണ്ട്.
പലസ്തീൻകാർ മാർച്ച് 30 മുതൽ ഗാസ അതിർത്തിയിൽ കൂടാരമടിച്ചു പ്രതിഷേധസമരം നടത്തുകയാണ്. ഇസ്രേലി സേനയുടെ തിരിച്ചടിയിൽ 31 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. ആറാഴ്ച നീളുന്ന പ്രക്ഷോഭമാണ് മാർച്ച് 30ന് പലസ്തീൻകാർ ആരംഭിച്ചിട്ടുള്ളത്.
ഗാസയിൽ നാലു പേർ കൊല്ലപ്പെട്ടു
01:41 AM Apr 15, 2018 | Deepika.com