ടുണീസ്: മുസ്ലിം രാജ്യമായ ടുണീഷ്യയിൽ വരുന്ന മേയിൽ നടത്തുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ എന്നഹദ ഇസ്ലാമിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥി യഹൂദ വംശജൻ. മൊണാസ്റ്റിർ നഗരവാസിയായ സൈമൺ സ്ളാമായെ സ്ഥാനാർഥിയാക്കിയത് രാജ്യത്ത് വൻ കോളിളക്കം സൃഷ്ടിച്ചു. അധികാരം തിരിച്ചുപിടിക്കാനും പാശ്ചാത്യരാജ്യങ്ങളുടെയിടയിൽ നല്ലപേരുണ്ടാക്കാനുമുള്ള എ ന്നഹദയുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നു അവരുടെ വിമർശകർ പറയുന്നു.
ഒരു കാലത്ത് യഹൂദരുടെ കേന്ദ്രമായിരുന്ന മൊണാസ്റ്റിറിൽ ഇപ്പോൾ സ് ളാമായുടെ കുടുംബം മാത്രമാണ് യഹൂദവംശജരായുള്ളത്. യഹൂദരെന്നോ ഇസ്ലാമിസ്റ്റുകളെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവരും ടുണീഷ്യക്കാരാണ്. നാളെ മെച്ചപ്പെട്ട ടുണീഷ്യ സൃഷ്ടിക്കുന്നതിനാണു എന്നഹദയുടെ ടിക്കറ്റിൽ താൻ മത്സരിക്കുന്നതെന്നു തുന്നൽയന്ത്ര വില്പനക്കാരനായ സ്ളാമാ പറഞ്ഞു.
അറബ് വസന്തത്തിനു തുടക്കം കുറിച്ച ടുണീഷ്യയിൽ 2011ലെ വിപ്ലവത്തിനുശേഷം ആദ്യം നടക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പാണിത്.
ടുണീഷ്യയിൽ യഹൂദൻ ഇസ്ലാമിസ്റ്റ് സ്ഥാനാർഥി
01:12 AM Mar 24, 2018 | Deepika.com