റിയാദ്: മൂന്നു മാസം റിറ്റ്സ്-കാൾട്ടൻ ആഡംബര ഹോട്ടലിലെ തടവുമുറിയിൽ കഴിഞ്ഞശേഷം മോചിതനായ സൗദി കോടീശ്വരൻ പ്രിൻസ് അൽവലീദ് ബിൻ തലാൽ എല്ലാം പൊറുക്കുകയും മറക്കുകയും ചെയ്യുന്നു. ബ്ലൂംബർഗ് ടിവിക്ക് അനുവദിച്ച അഭിമുഖത്തിൽ രാജകുമാരൻ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.
സ്വത്തുക്കളുടെ നിയന്ത്രണം ആർക്കും വിട്ടുകൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ആസ്ഥാനമായുള്ള കിംഗ്ഡം ഹോൾഡിംഗ് കന്പനിയുടെ 95 ശതമാനം ഓഹരികളും തന്റെ വകയാണ്. മോചനക്കരാറിലെ വ്യവസ്ഥകൾ രഹസ്യമാണെന്നും വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വൻതുക ഖജനാവിലേക്ക് അടയ്ക്കാൻ സമ്മതിച്ചതിനെത്തുടർന്നാണു റിറ്റ്സ്- കാൾട്ടനിലെ വിഐപി തടവുകാരെ വിട്ടയച്ചതെന്നു നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.
ബിസിനസുകാരും മന്ത്രിമാരും രാജകുടുംബാംഗങ്ങളും ഉൾപ്പെടെ 350 പേരെയാണു നവംബറിൽ അഴിമതിവിരുദ്ധ നടപടിയുടെ ഭാഗമായി കസ്റ്റഡിയിലെടുത്തത്.
അൽ വലീദ് രാജകുമാരൻ എല്ലാം മറക്കുന്നു, പൊറുക്കുന്നു
02:11 AM Mar 21, 2018 | Deepika.com