വാഷിംഗ്ടൺ ഡിസി: വീഡിയോ ഗെയിം കൺട്രോളറിനെച്ചൊല്ലിയുള്ള വഴക്കിനെത്തുടർന്നു യുഎസിൽ ഒന്പതുവയസുകാരൻ 13 വയസുള്ള സഹോദരിയെ വെടിവച്ചുകൊന്നു.
മിസിസിപ്പിയിൽ ശനിയാഴ്ചയാണു സംഭവം. വീഡിയോ ഗെയിം കൺട്രോളർ തരണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും സഹോദരി കേൾക്കാൻ കൂട്ടാക്കിയില്ല. ഇതേത്തുടർന്നായിരുന്നു വെടിവച്ചത്.
തലയ്ക്കു വെടിയേറ്റ ഡിജോനെ വൈറ്റിനെ ടെന്നിസിയിലെ മെംഫിസിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വ്യക്തമാക്കി.
ഒന്പതുവയസുകാരന്റെ വെടിയേറ്റു സഹോദരി മരിച്ചു
12:55 AM Mar 20, 2018 | Deepika.com