മോസ്കോ: റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അനായാസ വിജയം ഉറപ്പിച്ച വ്ളാദിമിർ പുടിൻ നാലാമൂഴത്തിലേക്ക്. ഇന്നലെ ഉച്ചയ്ക്കകം 51ശതമാനം പേർവോട്ടു ചെയ്തു. 11 ടൈം സോണുകളിലെ വോട്ടെടുപ്പ് 22 മണിക്കൂർ ദീർഘിക്കും.
കംചട്കാ മേഖലയിൽ ശനിയാഴ്ച രാവിലെ എട്ടിനും സഖാലിനിൽ ഒന്പതിനും വോട്ടെടുപ്പ് ആരംഭിച്ചു. പിന്നെയും ഒന്പതു മണിക്കൂർ കഴിഞ്ഞാണു മോസ്കോയിൽ വോട്ടെടുപ്പ് ആരംഭിച്ചത്. ആകെ 97000 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. നാവികർക്കായി 218 കപ്പലുകളിൽ പോളിംഗ് ബൂത്തുകൾ സ്ഥാപിച്ചു, അന്തർദേശീയ ബഹിരാകാശനിലയത്തിലുള്ള റഷ്യൻ കോസ്മോനോട്ടും വോട്ടു ചെയ്തു. മറ്റ് ഏഴു സ്ഥാനാർഥികൾ കൂടി രംഗത്തുണ്ടെങ്കിലും ആരും പുടിനു ഭീഷണിയല്ല. പുടിന് 70ശതമാനം വോട്ടുവരെ കിട്ടുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് നവൽനി വോട്ടെടുപ്പു ബഹിഷ്കരിച്ചു.
നാലാമൂഴം ഉറപ്പാക്കി പുടിൻ
12:59 AM Mar 19, 2018 | Deepika.com