മെൽബൺ: ആസിയാൻ ഉച്ചകോടിക്കായി ഓസ്ട്രേലിയയിൽ എത്തിയ മ്യാൻമർ നേതാവ് ഓങ് സാൻ സ്യൂചിക്കെതിരേ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം അഭിഭാഷകർ മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി ഫയൽചെയ്തു. ന്യൂനപക്ഷ രോഹിംഗ്യ മുസ്ലിംകൾക്ക് എതിരേ മ്യാൻമറിൽ നടന്ന പീഡനത്തിന്റെ പേരിലാണിത്.
എന്നാൽ, ഓസീസ് കോടതികൾക്ക് സ്യൂചിക്ക് എതിരേ നടപടി സ്വീകരിക്കാനാവില്ലെന്നും അവർക്ക് നിയമപരിരക്ഷയുണ്ടെന്നും അറ്റോർണി ജനറൽ ക്രിസ്ത്യൻ പോർട്ടർ വ്യക്തമാക്കി. പോർട്ടറുടെ തീരുമാനത്തിനെതിരേ അപ്പീൽ നൽകാനാവുമെന്ന് ഒരു അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
മ്യാൻമർ സൈന്യം രോഹിംഗ്യകളുടെ വസതികൾ ചുട്ടെരിക്കുകയും നിരവധി പേരെ വധിക്കുകയും സ്ത്രീകളെ ബലാത്കാരം ചെയ്യുകയും ചെയ്തു. ഇതെത്തുടർന്നു ഏഴുലക്ഷത്തോളം രോഹിംഗ്യകൾ ബംഗ്ളാദേശിൽ അഭയം തേടി. മ്യാൻമറിലെ റാഖൈൻ സ്റ്റേറ്റിലെ സൈനിക നടപടി വംശീയ ശുദ്ധീകരണമാണെന്ന് ആരോപണമുണ്ട്.
സ്യൂചിയെ പ്രോസിക്യൂട്ട് ചെയ്യാനാവില്ലെന്ന് ഓസ്ട്രേലിയ
12:59 AM Mar 19, 2018 | Deepika.com