മോസ്കോ: റഷ്യയിൽ ഇന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പ്. പ്രസിഡന്റ് വ്ലാദിമിർ പുടിന് ആറു വർഷത്തേക്കുകൂടി കാലാവധി നീട്ടിക്കിട്ടുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
പുടിന് അല്പമെങ്കിലും വെല്ലുവിളി ഉയർത്തുമെന്നു കരുതി യിരുന്ന അലക്സി നവൽനിക്ക്, ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടതു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു കമ്മീഷൻ മത്സരാനുമതി നിഷേധിച്ചു. തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ റഷ്യൻ ജനതയോട് അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.
യുണൈറ്റഡ് റഷ്യാ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥിയായാണ് പുടിൻ ഇക്കുറി മത്സരിക്കുന്നത്. പവേൽ ഗ്രുഡിനിൻ(റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി), മാക്സിം സുര്യാക്കിൻ(കമ്യൂണിസ്റ്റ്സ് ഓഫ് റഷ്യ), വ്ലാദിമിർ ഷിറിനോവ്സ്കി(ലിബറൽ ഡെമോക്രാറ്റിക് പാർട്ടി), സെർജി ബാബുരിൻ(റഷ്യൻ ഓൾ പീപ്പിൾസ് യൂണിയൻ), സെനിയ സോബ്ചക്(സിവിക് ഇനിഷ്യേറ്റീവ്), ബോറിസ് ടിറ്റോവ്(പാർട്ടി ഓഫ് ഗ്രോത്ത്), ഗ്രിഗറി യവ്ലിൻസ്കി(ലിബറൽ യാബ്ലോകോ(ആപ്പിൾ) പാർട്ടി) എന്നിങ്ങനെ ഏഴു സ്ഥാനാർഥികൾ കൂടിയുണ്ട്.
പുടിന്റെ വിജയം ഉറപ്പിച്ച് ഇന്ന് തെരഞ്ഞെടുപ്പ്
01:05 AM Mar 18, 2018 | Deepika.com