ഈസ്റ്റേൺ ഗൂട്ടായിൽനിന്നു കൂട്ടപ്പലായനം

01:18 AM Mar 16, 2018 | Deepika.com
ഡമാസ്കസ്: ഡമാസ്കസ് പ്രാന്തത്തിൽ വിമത നിയന്ത്രണത്തിലുള്ള ഈസ്റ്റേൺ ഗൂട്ടായിൽനിന്നു സിവിലിയന്മാർ കൂട്ടപ്പലായനം ആരംഭിച്ചു.

സിറിയൻ സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് ഇതിനകം 12,500 പേർ എത്തിയതായി സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു. ഹമൂറിയ ടൗണിൽ നിന്നു കാൽനടയായി ബാഗുകളും ചുമന്നു സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘം സൈനികരുടെ മേഖലയിലേക്കു നീങ്ങുന്ന ദൃശ്യം ടിവി സംപ്രേഷണം ചെയ്തു. വീൽ ചെയറിൽ പോകുന്നവരെയും കണ്ടു. മണിക്കൂറിൽ 800ൽ അധികം പേർ ഈസ്റ്റേൺ ഗൂട്ടാ വിടുന്നതായി റിയാ ന്യൂസ് ഏജൻസി അറിയിച്ചു.

സിറിയൻ ആഭ്യന്തരയുദ്ധം എട്ടാംവർഷത്തേക്കു കടന്ന അവസരത്തിലാണു കൂട്ടപ്പലായനം. 2011ൽ പ്രസിഡന്‍റ് അസാദിനെതിരേ ആരംഭിച്ച സമാധാനപരമായ പ്രകടനങ്ങളാണ് പിന്നീട് ആഭ്യന്തരയുദ്ധമായി പരിണമിച്ചത്. ഇതിനകം നാലുലക്ഷം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്. റഷ്യൻ ഇടപെടലോടെ അസാദിന്‍റെ സൈന്യത്തിനു മേൽക്കൈ ലഭിച്ചു. വിമതരുടെ അധീനതയിലുള്ള ചുരുക്കം ചില പ്രദേശങ്ങൾ ഒഴിച്ചു രാജ്യത്തിന്‍റെ ഭൂരിഭാഗത്തിന്‍റെയും നിയന്ത്രണം കൈയടക്കാൻ അസാദ് ഭരണകൂടത്തിനായി.