ഇസ്ലാമാബാദ്: ഭീകരവാദവുമായി ബന്ധപ്പെട്ട സാന്പത്തിക ഇടപാടുകൾ നിയന്ത്രിക്കുന്നതിൽ വീഴ്ച വരുത്തുന്ന രാജ്യങ്ങളെ ഉൾപ്പെടുത്തുന്ന പട്ടികയിൽനിന്ന് പാക്കിസ്ഥാൻ താത്കാലത്തേക്കു രക്ഷപ്പെട്ടു.
പണം വെളുപ്പിക്കൽ തടയാനുള്ള ആഗോള സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ വെള്ളിയാഴ്ച അവസാനിച്ച യോഗം പുറത്തിറക്കിയ റിപ്പോർട്ടിൽ പാക്കിസ്ഥാന്റെ പേരില്ല. ഇറാഖ്, സിറിയ, യെമൻ, ടുണീഷ്യ, ശ്രീലങ്ക, എത്യോപ്യ തുടങ്ങിയ ഒന്പതു രാജ്യങ്ങളുണ്ട്.
അതേസമയം, മൂന്നു മാസത്തേക്കാണ് പാക്കിസ്ഥാന് ഇളവ് നല്കിയതെന്നു സൂചനയുണ്ട്. മതിയായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ജൂൺ മുതൽ പാക്കിസ്ഥാനെ പട്ടികയിൽ പെടുത്തിയേക്കും. ഇങ്ങനെ സംഭവിച്ചാൽ അന്താരാഷ്ട്ര സാന്പത്തികസഹായം കുറയുകയും വിദേശനിക്ഷേപകർ അകലുകയും ചെയ്യാം. 2012-15 കാലയളവിൽ പാക്കിസ്ഥാൻ പട്ടികയിൽ പെട്ടിരുന്നു.
പാക്കിസ്ഥാന് താത്കാലിക ആശ്വാസം
01:38 AM Feb 25, 2018 | Deepika.com