റിയാദ്: സൗദിയിലെ സ്ത്രീകൾക്ക് ഇനി സ്വന്തം ഇഷ്ടപ്രകാരം വ്യാപാര-വാണിജ്യ ഇടപാടുകൾ നടത്താം. ഇതുവരെ ഭർത്താവിന്റെയോ പുരുഷ രക്ഷാകർത്താവിന്റെയോ അനുമതിയോടെ മാത്രമേ ഇതിന് അനുമതിയുണ്ടായിരുന്നുള്ളൂ.
വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ചു നയം സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സാധാരണയായി ഭര്‍ത്താവോ പിതാവോ സഹോദരനോ ആണ് ഇത്തരം നടപടിക്രമങ്ങളില്‍ സ്ത്രീകള്‍ക്കൊപ്പം നിന്നിരുന്നത്. രാജ്യത്തെ സ്വകാര്യമേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വാണിജ്യനിക്ഷേപ മന്ത്രാലയത്തിന്റെ നടപടി.
വാണിജ്യ ഇടപാടുകൾ: സൗദി വനിതകൾക്ക് കൂടുതൽ സ്വാതന്ത്ര്യം
12:54 AM Feb 19, 2018 | Deepika.com