ഡമാസ്കസ്: കുർദ് പോരാളികൾക്കെതിരേ സിറിയയിലെ അഫ്രിനിൽ സൈനിക നടപടി തുടരുന്ന തുർക്കി രാസായുധം പ്രയോഗിച്ചതായി റിപ്പോർട്ട്. വിഷവാതകം അടങ്ങുന്ന ഷെല്ലുകൾ വെള്ളിയാഴ്ച രാത്രി തുർക്കി പട്ടാളം അഫ്രിനിലെ ഗ്രാമീണർക്കു നേർക്കു പ്രയോഗിച്ചെന്ന് സിറിയൻ വാർത്താ ഏജൻസിയായ സനാ റിപ്പോർട്ട് ചെയ്തു.
ആശുപത്രിയിൽ ചികിത്സ നേടുന്ന ആറു ഗ്രാമീണരുടെ ചിത്രങ്ങളും വീഡിയോകളും കുർദ് മാധ്യമങ്ങളും പുറത്തുവിട്ടു. അന്താരാഷ്ട്രതലത്തിൽ നിരോധിച്ചിട്ടുള്ള ആയുധങ്ങൾ തങ്ങൾ പ്രയോഗിക്കാറില്ലെന്ന് തുർക്കി പട്ടാളം വാർത്താക്കുറിപ്പിൽ പറഞ്ഞു.
കുർദ് സേനയായ വൈപിജിയെ തീവ്രവാദ സംഘടനയായിട്ടാണ് തുർക്കി കാണുന്നത്. ജനുവരി 20നാണ് ഇവർക്കെതിരേ സൈനിക നടപടി ആരംഭിച്ചത്.
തുർക്കി രാസായുധം പ്രയോഗിച്ചെന്ന്
03:17 AM Feb 18, 2018 | Deepika.com