ജോഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ അഴിമതി അന്വേഷണം നേരിടുന്ന ഇന്ത്യൻ വംശജരായ ഗുപ്തസഹോദരങ്ങളിലെ അജയ് രാജ്യത്തുനിന്നു മുങ്ങിയെന്നു റിപ്പോർട്ട്. ഫെബ്രുവരി ആറിന് എമിറേറ്റ്സ് വിമാനത്തിലൂടെ അജയ് ഗുപ്ത ദുബായിക്കു കടന്നു. ജോഹാ നസ്ബർഗ് വിമാനത്താവള അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
അഴിമതിയാരോപണത്തിൽ സ്ഥാനമൊഴിയേണ്ടിവന്ന മുൻ പ്രസിഡന്റ് ജേക്കബ് സുമയുമായി ഗുപ്ത സഹോദരങ്ങൾക്ക് അടുത്ത ബന്ധമുണ്ട്. ഗുപ്തമാരുടെ വസതിയിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു.
ഗുപ്തമാരുടെ അനന്തിരവൻ രാഹുൽ അടക്കം എട്ടു പേർ അറസ്റ്റിലായി. ഇതിൽ ഏഴു പേർക്ക് കോടതി വ്യാഴാഴ്ച ജാമ്യം അനുവദിച്ചു. അജയ് ഗുപ്തയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. കറുത്തവർഗക്കാരായ സാധു കർഷകരെ സഹായിക്കാനുദ്ദേശിച്ചുള്ള വ്രെഡെ ഫാം പദ്ധതിയിൽനിന്ന് വൻ തുക വെട്ടിച്ചുവെന്നതടക്കമുള്ള ആരോപണങ്ങൾ ഗുപ്തമാർക്കെതിരേയുണ്ട്. കാബിനറ്റ് നിയമനങ്ങളിൽ വരെ ഗുപ്തമാർ സ്വാധീനം ചെലുത്തിയിരുന്നു.
അജയ് ഗുപ്ത ദുബായിലേക്കു കടന്നു
01:08 AM Feb 17, 2018 | Deepika.com