ഓഹരികൾ താഴോട്ടുതന്നെ

11:33 PM Feb 09, 2018 | Deepika.com
മുംബൈ: ഓഹരിവിപണിയിലെ അശാന്തി തുടരുന്നു. നല്ലൊരു തിരുത്തലിനാണു കന്പോളം ഒരുങ്ങുന്നതെന്നാണു പലരും ഭയപ്പെടുന്നത്. അമേരിക്കയിൽ വ്യാഴാഴ്ച രാത്രി സൂചികകൾ കുത്തനെ ഇടിഞ്ഞു. ഡൗ ജോൺസ് സൂചിക 1032.89 പോയിന്‍റ് (4.15 ശതമാനം) താണത് ഇന്നലെ ഏഷ്യയിലും വലിയ ഇടിവിനു കാരണമായി. അവയുമായി തട്ടിച്ചുനോക്കുന്പോൾ ഇന്ത്യയിൽ ഇന്നലെ താരതമ്യേന ചെറിയ വീഴ്ചയേ ഉണ്ടായുള്ളൂ.

സെൻസെക്സ് 407.4 പോയിന്‍റ് (1.18 ശതമാനം) താണ് 34,005.76ലും നിഫ്റ്റി 121.9 പോയിന്‍റ് (1.15 ശതമാനം) താണ് 10,454.95-ലും ക്ലോസ് ചെയ്തു. ഈ ആഴ്ച സെൻസെക്സിന് 1060.99 പോയിന്‍റും (3.02 ശതമാനം) നിഫ്റ്റിക്ക് 305.65 പോയിന്‍റും (2.84 ശതമാനം) നഷ്ടമുണ്ടായി. ജനുവരി 29ലെ റിക്കാർഡ് ക്ലോസിംഗിൽനിന്ന് 2277.49 പോയിന്‍റ് (6.27 ശതമാനം) കുറവാണ് ഇന്നലത്തെ സെൻസെക്സ് ക്ലോസിംഗ്.

അമേരിക്കൻ ഡൗജോൺസ് സൂചിക ഒരാഴ്ചകൊണ്ട് പത്തു ശതമാനത്തിലേറെ (2800 പോയിന്‍റിലധികം) താഴോട്ടു പോയി. ഇതു വലിയ തിരുത്തലിനു കാരണമാകുമെന്നാണു നിഗമനം. ഇനിയൊരു കരടിവിപണി വന്നാൽ അത് ഏറ്റവും കടുത്തതാകും എന്നു നിക്ഷേപവിദഗ്ധൻ ജിം റോജേഴ്സ് പറഞ്ഞു.

ചൈനയുടെ ഷാങ്ഹായ് സൂചിക ഇന്നലെ 4.1 ശതമാനം താണ് 3129.85ൽ ക്ലോസ് ചെയ്തു. പതിനഞ്ചു ശതമാനം കൂടി താണ് 2600നു താഴെ ഷാങ്ഹായ് കോന്പസിറ്റ് സൂചിക എത്തുമെന്നാണു പ്രവചനം. ചൈനയുടെ വളർച്ച കഴിഞ്ഞ വർഷത്തെ 6.9 ശതമാനത്തിലും കുറവാകുമെന്നു പലരും മുന്നറിയിപ്പു നല്കിയതും ഇടിവിനു കാരണമായി. ജപ്പാനിലെ നിക്കൈ 2.32 ശതമാനം താണു. ഇന്നലെ യൂറോപ്പിലും അമേരിക്കയിലും വ്യാപാരം തുടങ്ങിയത് താഴ്ന്നാണ്. തലേദിവസം എല്ലാ യൂറോപ്യൻ സൂചികകളും രണ്ടു ശതമാനത്തോളം താണിരുന്നു.

ക്രൂഡ് ഓയിൽ വില വീണ്ടും താഴോട്ടുപോയി. ഇന്നലെ 63.4 ഡോളർ വരെ ഒരു വീപ്പ ബ്രെന്‍റ് ക്രൂഡിന്‍റെ വില കുറഞ്ഞു. ഡബ്ല്യുടിഐ ഇനം 60 ഡോളറായി.

സ്വർണം ഔൺസിന് (31.1 ഗ്രാം) 1308 ഡോളർ വരെ താണിട്ട് 1317ലേക്കു തിരിച്ചുകയറി.