ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്ഒ) ഓഹരികളിൽ നിക്ഷേപിക്കാവുന്ന തുകയുടെ പരിധി 25 ശതമാനമായി കൂട്ടും. ഇപ്പോൾ ഓരോ വർഷവും പുതുതായി ഫണ്ടിൽ എത്തുന്ന തുകയുടെ 15 ശതമാനം ഓഹരിയിൽ നിക്ഷേപിക്കാവൂ.
പിഎഫ് വരിക്കാരുടെ വരുമാനം കൂട്ടലാണു ലക്ഷ്യമെന്ന വിശദീകരണമാണു ഗവൺമെന്റ് നല്‍കുന്നത്. കടപ്പത്രങ്ങളിൽ മാത്രം നിക്ഷേപിച്ചാൽ വരിക്കാർക്കു നിലവിലെ തോതിൽ പലിശ നല്‍കാനാവില്ലെന്നും ഗവൺമെന്റ് പറയുന്നു. 8.65 ശതമാനമാണ് ഇപ്പോൾ പലിശ.
കടപ്പത്രങ്ങളിലെ നിക്ഷേപത്തിൽനിന്ന് 8.5 ശതമാനം ആണു കഴിഞ്ഞ വർഷം ലഭിച്ച ആദായം. ഓഹരികളിൽനിന്നു 13.5 ശതമാനം ലഭിച്ചു. ഇതു ചൂണ്ടിക്കാട്ടിയാണ് ഓഹരികളിൽ കൂടുതൽ തുക നിക്ഷേപിക്കണമെന്ന ആലോചന.
പലിശനിരക്ക് താഴ്ന്നു നിൽക്കുന്ന കാലമാണിത്. ഓഹരികളാകട്ടെ ബുൾ തരംഗത്തിലും. ഈ സാഹചര്യത്തിൽ ഓഹരിയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതു വിവേകമല്ലെന്ന അഭിപ്രായക്കാരുമുണ്ട്.
ഇപിഎഫ്ഒ 25 ശതമാനം തുക ഓഹരിയിൽ നിക്ഷേപിക്കും
11:52 PM Jan 22, 2018 | Deepika.com