ശുദ്ധീകരിച്ച കടൽമണൽ ഈ വർഷം വിപണിയിലെത്തും

12:07 AM Jan 14, 2018 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുത്ത തുറമുഖങ്ങളിൽനിന്നു വാരുന്ന മണൽ ശുദ്ധീകരിച്ച് ഈ വർഷം വിപണിയിലെത്തിക്കും. ആദ്യഘട്ടമായി പൊന്നാനി തുറമുഖത്തുനിന്നു സംഭരിക്കുന്ന മണൽ വില്പന തുടങ്ങും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന പരന്പരാഗത മണൽവാരൽ തൊഴിലാളികളെ ഉപയോഗിച്ചാണു തുറമുഖങ്ങളിൽനിന്നു മണൽ വാരുന്നത്. മാന്വൽ ഡ്രഡ്ജിംഗിലൂടെ ലഭിക്കുന്ന മണൽ ശുദ്ധീകരിക്കാനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ മണൽ ശുദ്ധീകരണ സംവിധാനം പ്രവർത്തിക്കും. ശുദ്ധീകരിച്ചെടുത്ത മണൽ സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്കു തുറമുഖ വകുപ്പിന്‍റെ ഓണ്‍ലൈൻ സംവിധാനം വഴി വില്പന നടത്തും.

മണൽ സംഭരണം, ശുദ്ധീകരണം എന്നിവയ്ക്കായി സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആദ്യമായി തദ്ദേശ സ്ഥാപനങ്ങൾ മണൽവാരൽ തൊഴിലാളികളെ രജിസ്റ്റർ ചെയ്യണം. അതിനുശേഷം മണൽ ശുദ്ധീകരിക്കാൻ ഓപ്പണ്‍ ടെൻഡർ വഴി സ്ഥാപനങ്ങളെ തെരഞ്ഞെടുക്കണം.
സംസ്ഥാനത്തെ ആദ്യപദ്ധതിക്കു പൊന്നാനിയിൽ തുടക്കം കുറിച്ചു. ഇതിലേക്കായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വ്യാവസായികമായി മണൽ ശുദ്ധീകരിക്കുന്ന സ്വകാര്യ സ്ഥാപനവുമായി കരാറായിട്ടുണ്ട്. കുറ്റിപ്പുറം കിൻഫ്ര പാർക്കിലാണ് ശുദ്ധീകരണ പ്ലാന്‍റ് പ്രവർത്തിക്കുന്നത്.
തുറമുഖങ്ങളിൽ വന്നടിയുന്ന മണൽ അടുത്ത മഴക്കാലത്തു കടലിലേക്ക് ഒഴുകിപ്പോകുകയാണു ചെയ്യുന്നത്.

തുറമുഖങ്ങളുടെ ആഴം കുറയുന്പോൾ ഡ്രഡ്ജിംഗ് നടത്തി മണലെടുക്കാറുണ്ട്. എന്നാൽ, ശുദ്ധീകരിക്കാത്തതിനാൽ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. സംസ്ഥാനത്തു മണൽക്ഷാമം രൂക്ഷമാണ്. തുറമുഖങ്ങളിൽനിന്നു സംഭരിച്ചു ശുദ്ധീകരിക്കുന്ന മണൽ വീടുവയ്ക്കുന്നവർക്കു കുറഞ്ഞ വിലയിൽ വില്പന തുടങ്ങുന്നതു സാധാരണക്കാർക്കു പ്രതീക്ഷയേകുന്നതാണ്.