കൊച്ചി: സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസിന്റെ പ്രവർത്തനങ്ങൾ തിങ്കളാഴ്ച മുതൽ വിഭജിക്കുന്നു. സെൻട്രൽ എക്സൈസ്, കസ്റ്റംസ് ആൻഡ് സർവീസ് ടാക്സ് എന്ന പേരിലറിയപ്പെട്ടിരുന്ന കൊച്ചിയിലെ റീജണൽ ഓഫീസ് നാളെ അർധരാത്രി മുതൽ ജിഎസ്ടി കമ്മീഷണറേറ്റും കസ്റ്റംസ് പ്രിവന്റീസ് കമ്മീഷണറേറ്റും ആകും.
രണ്ടു കമ്മീഷണറേറ്റുകളും രണ്ടു കമ്മീഷണർമാരുടെ ചുമതലയിലാകും. ചരക്കു സേവനനികുതി രാജ്യത്തു നടപ്പാക്കിയതിനെത്തുടർന്നാണു വിഭജനമെന്നും ദേശീയതലത്തിൽ നടപ്പാകുന്ന ഈ രൂപമാറ്റത്തിന്റെ ഭാഗമായുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായും എക്സൈസ് കമ്മീഷണർ സുമിത് കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ജിഎസ്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ ജിഎസ്ടി കമ്മീഷണറേറ്റിൽ തിങ്കളാഴ്ച മുതൽ കൈകാര്യം ചെയ്യുകയുള്ളൂ. നിലവിലെ സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസിന്റെ കൊച്ചിയിലെ ഓഫീസായിരിക്കും ജിഎസ്ടി കമ്മീഷണറേറ്റിന്റെ ഓഫീസ്. ശേഷിക്കുന്ന മറ്റുള്ളവയെല്ലാം കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റിനു കീഴിൽ വരും. ഒപ്പം കസ്റ്റംസ് ഹൗസിന്റെ പ്രവർത്തനങ്ങളും കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റിന്റെ പരിധിയിലാകും.
സെൻട്രൽ എക്സൈസും കസ്റ്റംസും വ്യത്യസ്ത ഓഫീസുകളാകുന്നു
12:20 AM Jan 13, 2018 | Deepika.com