ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ കൽക്കരിക്കു വില കൂട്ടി. ഇതു താപവൈദ്യുത നിലയങ്ങളിൽനിന്നുള്ള വൈദ്യുതിയുടെ വില കൂട്ടാൻ വഴിതെളിക്കും. യൂണിറ്റിന് 50 പൈസ എങ്കിലും വർധിക്കുമെന്നാണു സൂചന.
കന്പനി വക്താക്കൾ പറഞ്ഞതു കൽക്കരി വില 10 ശതമാനമാണു വർധിപ്പിച്ചതെന്നാണ്. താപനിലയങ്ങൾ ഉപയോഗിക്കുന്ന 11-നും 14-നും ഗ്രേഡുകളിലുള്ള കൽക്കരിയുടെ വില 15 മുതൽ 20 വരെ ശതമാനം വർധിച്ചെന്നാണു ഇന്ത്യൻ കാപ്റ്റീവ് പവർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്നത്.
വിലവർധന കോൾ ഇന്ത്യക്ക് 1956 കോടി രൂപയുടെ അധികവരുമാനം ഈ ധനകാര്യവർഷം ഉണ്ടാക്കും. ഒരു പൂർണ വർഷം 6421 കോടി രൂപയാണു ലഭിക്കുന്ന അധികവരുമാനം. ഈ തുക താപ വൈദ്യുത നിലയങ്ങളും കൽക്കരി ഉപയോഗിക്കുന്ന സ്റ്റീൽ, സിങ്ക്, അലൂമിനിയം, ചെന്പ് തുടങ്ങിയ ലോഹ വ്യവസായങ്ങളും ചേർന്നു നൽകണം.
വൈദ്യുതിക്കു പുറമേ സ്റ്റീൽ, അലുമിനിയം, ചെന്പ്, സിങ്ക്, ഈയം തുടങ്ങിയവയ്ക്കും വില കൂടും.
കൽക്കരിക്കു വില കൂട്ടി
11:55 PM Jan 09, 2018 | Deepika.com