ജറുസലേം: സ്പൈക്ക് ആന്റി ടാങ്ക് മിസൈൽസ് വികസിപ്പിക്കാൻ ഇന്ത്യ ഇസ്രേലുമായി ഉണ്ടാക്കിയ 50 കോടി ഡോളറിന്റെ കരാർ റദ്ദാക്കിയതായി റിപ്പോർട്ട്. ഇസ്രേലി ആയുധ കന്പനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇസ്രേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇന്ത്യ സന്ദർശിക്കാനിരിക്കേയാണിത്.
കരാർ റദ്ദാക്കുന്നതായി ഇന്ത്യൻ പ്രതിരോധവകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി റാഫേൽ അഡ്വാൻസ് ഡിഫൻസ് സിസ്റ്റം ലിമിറ്റഡ് വെളിപ്പെടുത്തുകയായിരുന്നു. അതേസമയം, കരാർ റദ്ദാക്കാനുള്ള കാരണം വ്യക്തമല്ലെന്നും അവർ അറിയിച്ചു. ലോകത്തിൽ 26 രാജ്യങ്ങൾ സ്പൈക്ക് ആന്റി ടാങ്ക് മിസൈൽ ഉപയോഗിക്കുന്നുണ്ട്. നെതന്യാഹു ചതുർദിന ഇന്ത്യ സന്ദർശനത്തിനായി 14നാണ് എത്തിച്ചേരുക. ഇസ്രേലി പ്രധാനമന്ത്രിയുടെ കന്നി ഇന്ത്യൻ സന്ദർശനമാണിത്.
ഇസ്രേലുമായുള്ള 50 കോടി ഡോളറിന്റെ ആയുധ ഇടപാട് ഇന്ത്യ റദ്ദാക്കി
12:53 AM Jan 04, 2018 | Deepika.com