ഇസ്ലാമാബാദ് : തനിക്ക് എതിരേ തെളിവൊന്നും ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നും മതിയായ കാരണമില്ലാതെയാണു സുപ്രീംകോടതി തന്നെ അയോഗ്യനാക്കിയതെന്നും മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ്.
സൗദി പര്യടനത്തിനുശേഷം തിരിച്ചെത്തിയ ഷരീഫ് അക്കൗണ്ടബിലിറ്റി കോടതിയിലാണ് ഇക്കാര്യം പറഞ്ഞത്. തെറ്റു ചെയ്തെന്നു സമ്മതിച്ച ഇമ്രാൻഖാന്റെ മാപ്പപേക്ഷ സ്വീകരിച്ച സുപ്രീംകോടതി തനിക്ക് എതിരേ നടപടി എടുത്തതിനെയും ഷരീഫ് വിമർശിച്ചു. കേസ് ഈ മാസം ഒന്‍പതിലേക്കു നീട്ടിവച്ചുകൊണ്ട് അക്കൗണ്ടബിലിറ്റി കോടതി ഉത്തരവിട്ടു.
തനിക്കെതിരേ തെളിവ് ഇല്ലെന്നു ഷരീഫ്
12:53 AM Jan 04, 2018 | Deepika.com