ന്യൂയോർക്ക്: ഓട്ടിസം ബാധിച്ച പതിനാറുകാരൻ അച്ഛനും അമ്മയും സഹോദരിയും അടക്കം നാലു പേരെ പുതുവത്സരാഘോഷത്തിനിടെ വെടിവച്ചുകൊന്നു. അമേരിക്കയിലെ ന്യൂജഴ്സി സംസ്ഥാനത്താണ് സംഭവം.
സ്റ്റീവൻ കൊളോഗി, ഭാര്യ ലിൻഡ, ഇവരുടെ മകൾ ബ്രിട്നി(18), ബാലന്റെ അപ്പൂപ്പന്റെ പങ്കാളി മേരി ഷുൾട്സ്(70) എന്നിവരാണു കൊല്ലപ്പെട്ടത്. സെമി ഓട്ടോമാറ്റിക് റൈഫിൾ ഉപയോഗിച്ചാണു വെടിയുതിർത്തത്. സംഭവം അറിഞ്ഞെത്തിയ പോലീസിനു മുന്നിൽ അക്രമി കീഴടങ്ങി. കൗമാരക്കാരനായതിനാൽ പേര് പുറത്തുവിട്ടിട്ടില്ല. നാലു കൊലപാതകക്കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. മുതിർന്നവർക്കുള്ള കോടതിയിലേക്കു വിചാരണ മാറ്റുമോയെന്നു വ്യക്തമല്ല.
പുതുവത്സരാഘോഷത്തിനിടെ പതിനാറുകാരൻ രക്ഷിതാക്കളെ വെടിവച്ചുകൊന്നു
01:06 AM Jan 03, 2018 | Deepika.com