വത്തിക്കാൻ സിറ്റി: ശൂന്യമായ സംസാരവും വിരസമായ ഉപഭോഗ സംസ്കാരവും പോലുള്ള അനാവശ്യഭാരങ്ങൾ ജീവിതത്തിൽനിന്ന് ഉപേക്ഷിക്കാൻ ഫ്രാൻസിസ് മാർപാപ്പ പുതുവത്സര സന്ദേശത്തിൽ ആഹ്വാനം ചെയ്തു. ഇതിനു പകരം അഭയാർഥികൾക്കും കുടിയേറ്റക്കാർക്കുമായി സമാധാനപരവും സ്വാഗതാർഹവുമായ ലോകം സൃഷ്ടിച്ച് ജീവിതം അർഥപൂർണമാക്കണം.
മാർപാപ്പയുടെ പുതുവത്സര ദിവ്യബലിയിൽ പങ്കെടുക്കാൻ നാല്പതിനായിരം വിശ്വാസികൾ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ എത്തി.
പുതിയ വർഷത്തിന്റെ ആരംഭത്തിൽ ഭൂതകാലത്തിന്റെ മാറാപ്പുകൾ ഉപേക്ഷിച്ച് ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചുമാത്രം ചിന്തിക്കുക. കത്തോലിക്കാ സഭ ആഗോള സമാധാന ദിനമായി ആചരിക്കുന്ന ജനുവരി ഒന്നിന് അഭയാർഥികളുടെ സമാധാനത്തെക്കുറിച്ചാണു പ്രധാനമായും ചിന്തിക്കേണ്ടതെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
അഭയാർഥികൾക്കുവേണ്ടി വീണ്ടും ശബ്ദമുയർത്തി മാർപാപ്പ
12:42 AM Jan 02, 2018 | Deepika.com