ഇന്ത്യ-പാക് സുരക്ഷാ ഉപദേഷ്ടാക്കൾ രഹസ്യകൂടിക്കാഴ്ച നടത്തി

12:42 AM Jan 02, 2018 | Deepika.com
ഇസ്‌ലാമാബാദ്: ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും ദേശീയസുരക്ഷാ ഉപദേഷ്ടാക്കൾ തായ്‌ലൻഡിൽ രഹസ്യകൂടിക്കാഴ്ച നടത്തിയെന്നു പാക്കിസ്ഥാനിൽനിന്നു പ്രസിദ്ധീകരിക്കുന്ന ഡോൺ ദിനപത്രത്തിൽ റിപ്പോർട്ട്. കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൗഹാർദ നിലപാടാണു സ്വീകരിച്ചതെന്നു മുതിർന്ന പാക് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

തായ്‌ലൻഡിൽ കഴിഞ്ഞ 27നാണ് അജിത് ഡോവലും പാക്കിസ്ഥാൻ ദേശീയസുരക്ഷാ ഉപദേഷ്ടാവ് റിട്ട. ലഫ്. ജനറൽ നാസിർ ഖാനും കൂടിക്കാഴ്ച നടത്തിയത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രതല ചർച്ചകൾക്കുള്ള സാധ്യത വർധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, കൂടിക്കാഴ്ചയെക്കുറിച്ച് ഇന്ത്യ ഔദ്യോഗികമോ അനൗദ്യോഗികമോ ആയി പ്രതികരിച്ചിട്ടില്ല. നേരത്തേ നിശ്ചയിക്കപ്പെട്ടതാണു കൂടിക്കാഴ്ചയെന്നാണു വിവരം.

പാക്കിസ്ഥാനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തടവിൽക്കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനെ കാണാൻ കുടുംബാംഗങ്ങളെ അനുവദിച്ചതിനു രണ്ടു ദിവസത്തിനു ശേഷമായിരുന്നു ദോവലും നാസിർഖാനും നേരിൽക്കണ്ടത്. അനുദിനം മോശമായിക്കൊണ്ടിരിക്കുന്ന ഇന്ത്യ-പാക് ബന്ധം കുൽഭൂഷൺ സംഭവത്തിലൂടെ കൂടുതൽ വഷളാവുകയായിരുന്നു.