ഇസ്ലാമാബാദ്: തെഹ്റിക് ഇ ഇൻസാഫ്(പിടിഐ) പാർട്ടി നേതാവ് ഇമ്രാൻ ഖാന് അയോഗ്യത കല്പിക്കണമെന്നാവശ്യപ്പെട്ട് പിഎംഎൽ-എൻ നേതാവ് ഹനീഫ് അബ്ബാസി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
വിദേശത്തുനിന്നുള്ള ഫണ്ട് ഉപയോഗിച്ചാണു പാർട്ടി പ്രവർത്തനം നടത്തുന്നതെന്നും വരുമാനം മറച്ചുവച്ചെന്നും വിദേശകന്പനികളുമായുള്ള ബന്ധം വെളിപ്പെടുത്തിയില്ലെന്നുമായിരുന്നു ഇമ്രാനെതിരേയുള്ള ആരോപണം.
ഏഴായിരത്തോളം രേഖകൾ പരിശോധിക്കുകയും 50 ഹിയറിംഗ് നടത്തുകയും ചെയ്ത ശേഷമാണ് കോടതി ഹർജി തള്ളിയത്.
ഇമ്രാനെ കുറ്റവിമുക്തനാക്കിയെങ്കിലും അദ്ദേഹത്തിന്റെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായ ജഹാംഗീർ ഖാൻ തരീനു കോടതി ആജീവനാന്ത അയോഗ്യത കല്പിച്ചു.
തന്നെ കുറ്റവിമുക്തനാക്കിയ കോടതി ഉത്തരവിൽ സന്തോഷം പ്രകടിപ്പിച്ച ഇമ്രാൻ തരീന് അയോഗ്യത കല്പിച്ചത് സാങ്കേതിക കാരണത്താലാണെന്നു ചൂണ്ടിക്കാട്ടി. തന്റെ കേസും നവാസ് ഷരീഫിന് എതിരേയുള്ള അഴിമതിക്കേസും താരതമ്യം ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു.
ഇമ്രാനെതിരേയുള്ള പരാതി പാക് സുപ്രീംകോടതി തള്ളി
12:02 AM Dec 16, 2017 | Deepika.com