മോസ്കോ: സ്റ്റേറ്റ് ഉടമസ്ഥതയിലുള്ള റഷ്യൻ എണ്ണക്കന്പനി റോസ്നെഫ്റ്റിൽ നിന്ന് 20 ലക്ഷം ഡോളർ കോഴ കൈപ്പറ്റിയെന്ന കേസിൽ മുൻ ധനമന്ത്രി അലക്സി ഉല്യുകായെവിനെ റഷ്യൻ കോടതി എട്ടുവർഷം തടവിനു ശിക്ഷിച്ചു.
13 കോടി റൂബിൾ(22ലക്ഷം ഡോളർ) പിഴയും ഒടുക്കണം. സ്റ്റാലിന്റെ കാലഘട്ടത്തിനുശേഷം അറസ്റ്റ് ചെയ്തു ശിക്ഷിക്കപ്പെട്ട ഏറ്റവും ഉന്നത നേതാവാണു ഉല്യുകായെവ്.
കെണിയൊരുക്കി ഉല്യുകായെവിനെ കുടുക്കുകയായിരുന്നുവെന്നു പറയപ്പെടുന്നു.
ഈ കേസിൽ റോസ്നെഫ്റ്റ് സിഇഒ സെച്ചിനു കോടതി നാലുതവണ സമൻസയച്ചെങ്കിലും അദ്ദേഹം ഹാജരായില്ല.
മുൻ റഷ്യൻ മന്ത്രിക്ക് എട്ടുവർഷം തടവ്
12:02 AM Dec 16, 2017 | Deepika.com