ന്യൂഡൽഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ വായ്പവാങ്ങൽ അവസാനിക്കുന്നില്ല. ഇത്തവണ വിവിഐപികൾക്കായി വിമാനങ്ങൾ പരിഷ്കരിക്കാൻവേണ്ടി 1,100 കോടി രൂപയുടെ വായ്പയാണു തേടിയിരിക്കുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്കായി വിമാനത്തിൽ ക്രമീകരണങ്ങൾ നടത്താനാണ് ഈ വായ്പ. ഇത്തരത്തിൽ വിമാനങ്ങളുടെ ഉൾവശത്തിനു മാറ്റങ്ങൾ വരുത്തുന്നതിനായി 1,160 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് ബോയിംഗ് 777-300 ഇആർ വിമാനങ്ങൾ ഇപ്പോൾ പണിപ്പുരയിലാണ്. രണ്ടു വിമാനങ്ങളും ജനുവരിയിൽ പണികൾ പൂർത്തിയാക്കി പുറത്തിറങ്ങിയേക്കും. ഇതിനായി 12 മാസത്തെ കേന്ദ്രസർക്കാർ ജാമ്യത്തിലുള്ള വായ്പയാണ് തേടുന്നത്.
ഇപ്പോൾത്തന്നെ എയർ ഇന്ത്യക്ക് 50,000 കോടി രൂപയിലധികം കടബാധ്യതയുണ്ട്.
എയർ ഇന്ത്യക്ക് ഇനിയും വായ്പ വേണം
11:40 PM Dec 11, 2017 | Deepika.com