കൊളംബോ: തന്ത്രപ്രധാനമായ ഹംബൻടോട്ട തുറമുഖം ശ്രീലങ്ക ഇന്നലെ ഔദ്യോഗികമായി ചൈനയ്ക്ക് 99 വർഷത്തേക്കു പാട്ടത്തിനു കൈമാറി. ദേശീയസ്വത്ത് വിറ്റഴിക്കുന്നതിനു തുല്യമാണിതെന്ന് പ്രതിപക്ഷവും തൊഴിലാളി സംഘടനകളും ആരോപിച്ചു.
ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന തുറമുഖമായി ഹംബൻടോട്ടയെ മാറ്റുമെന്നു പാർലമെന്റിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു.
ചൈനയുടെ സഹായത്തോടെയാണ് തുറമുഖം നിർമിച്ചത്. 70 ശതമാനം ഓഹരിയും ചൈനയ്ക്കാണ്. പാട്ടത്തിനു കൊടുക്കുന്നതിന്റെ ആദ്യ പ്രതിഫലമായ 3000 ലക്ഷം ഡോളർ ലങ്കയ്ക്കു ലഭിച്ചിരുന്നു.
ഇന്ത്യക്ക് വലിയ ആശങ്ക ഉള്ള ചൈനീസ് പദ്ധതിയാണിത്. ഹന്പൻടോട്ടയെ ചൈനീസ് നാവിക ആസ്ഥാനമാക്കില്ലെന്ന് വിക്രമസിംഗെ നേരത്തേ പറഞ്ഞിരുന്നു.
ലങ്കൻ തുറമുഖം ചൈനയ്ക്കു കൈമാറി
11:46 PM Dec 09, 2017 | Deepika.com