വാഷിംഗ്ടൺഡിസി: ആറു മുസ്ലിം രാഷ്ട്രങ്ങളിൽനിന്നുള്ളവർക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ യാത്രാവിലക്കിനു സുപ്രീം കോടതിയുടെ അംഗീകാരം.ഏഴ് ജഡ്ജിമാർ അനുകൂലിച്ചപ്പോൾ രണ്ടുപേർ വിയോജനക്കുറിപ്പെഴുതി. മേരിലാൻഡ്, ഹാവായ് കോടതികളാണു ട്രംപിന്റെ യാത്രാവിലക്ക് നടപ്പാക്കുന്നതു നേരത്തെ തടഞ്ഞത്. സുപ്രീംകോടതി ഉത്തരവോടെ യാത്രാവിലക്ക് പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങി.
ട്രംപ് അധികാരത്തിലെത്തിയശേഷം ജനുവരിയിലാണു ഏഴു മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവർക്ക് യുഎസിൽ പ്രവേശനം നിഷേധിക്കുന്ന ആദ്യ ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നീടു മാർച്ചിൽ ഇറാക്കിനെ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽനിന്ന് മാറ്റി പുതിയ ഉത്തരവിറക്കി. സെപ്റ്റംബറിൽ യാത്രാവിലക്ക് മൂന്നു രാജ്യങ്ങൾക്കുകൂടി ഏർപ്പെടുത്തി പുതിയ ഉത്തരവിറങ്ങുകയായിരുന്നു.
ഇറാൻ, ലിബിയ, സിറിയ, യെമൻ, സൊമാലിയ,ഛാഡ് എന്നീ രാജ്യങ്ങളിലെ പൗരൻമാർക്കാണ് വിലക്ക് ബാധകം.
ട്രംപിന്റെ യാത്രാവിലക്കിനു സുപ്രീം കോടതിയുടെ അംഗീകാരം
12:41 AM Dec 06, 2017 | Deepika.com