കൊളംബോ: വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ടശേഷം എൽടിടിഇയെ നയിച്ച കുമരൻ പദ്മനാഥനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് മാർക്സിസ്റ്റ് ജനതാ വിമുക്തി പെരാമുനയ്ക്കു വേണ്ടി സംഘടനയുടെ ഇൻഫർമേഷൻ സെക്രട്ടറി വിജിത് ഹെരാത് സമർപ്പിച്ച ഹർജി ശ്രീലങ്കൻ അപ്പീൽ കോടതി തള്ളി.
രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് ഇന്റർപോൾ പട്ടികയിൽ പേരുള്ളയാളാണു കെപി എന്നറിയപ്പെടുന്ന കുമരൻ പദ്മനാഥൻ. 2011ൽ മലേഷ്യയിൽ അറസ്റ്റിലായ കെപിയെ ശ്രീലങ്കയിലെത്തിച്ചെങ്കിലും അദ്ദേഹത്തെ സുരക്ഷാസേനയുടെ മേൽനോട്ടത്തിൽ രാജ്യത്തിന്റെ വടക്കൻ മേഖലയിൽ താമസിപ്പിക്കുകയായിരുന്നു. കെപി ഇവിടെ ഒരു അനാഥാലയം നടത്തിവരികയാണ്.
എൽടിടിഇ നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന ഹർജി കോടതി തള്ളി
12:41 AM Dec 06, 2017 | Deepika.com