ലണ്ടൻ: ബാങ്കുകൾക്ക് വായ്പ കുടിശിക വകുത്തിയശേഷം ലണ്ടനിലേക്ക് മുങ്ങിയ വിജയ് മല്യയെ ഇന്ത്യക്കു വിട്ടുനല്കുന്നതിനായി വാദി ഭാഗം സമർപ്പിച്ച തെളിവുകൾ അടിസ്ഥാനരഹിതമെന്ന് മല്യയുടെ അഭിഭാഷക.
മല്യ തട്ടിപ്പു നടത്തിയാണ് ബാങ്കുകളിൽനിന്ന് വായ്പ നേടിയതെന്ന് ഇന്ത്യക്കു വേണ്ടി കേസ് വാദിക്കുന്ന കൗൺ പ്രോസിക്യൂഷൻ സർവീസ് (സിപിഎസ്) ആദ്യ ദിനത്തെ വാദത്തിൽ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, തട്ടിപ്പു നടത്തിയിട്ടില്ലെന്നും വായ്പ തിരിച്ചടയ്ക്കാതിരിക്കാൻ ഉദ്ദേശ്യമില്ലെന്നും മല്യയ്ക്കു വേണ്ടി ഹാജരായ ബാരിസ്റ്റർ ക്ലെയർ മോണ്ട്ഗോമറി പറഞ്ഞു.
ഇന്ത്യയുടെ വാദം അടിസ്ഥാന രഹിതമെന്ന് മല്യയുടെ അഭിഭാഷകർ
12:41 AM Dec 06, 2017 | Deepika.com