ന്യൂഡൽഹി: ബാങ്കിംഗ് ശൃംഖല വിപുലീകരിക്കാൻ 3000 കോടി നിക്ഷേപിക്കാനൊരുങ്ങി പേടിഎം. അടുത്ത മുന്നുവർഷത്തിനുള്ളിൽ രാജ്യത്തുടനീളം ബാങ്കിംഗ് ഒൗട്ലെറ്റുകളും എടിഎം സെന്ററുകളും സ്ഥാപിക്കാനാണ് ഇതിലൂടെ പദ്ധതിയിടുന്നതെന്ന് പേടിഎം പെമെന്റ് ബാങ്ക് മാനേജിംഗ് ഡയറക്ടർ റേണു ഷെട്ടി പറഞ്ഞു. ലക്നോ,കാണ്‍പുർ, അലഹബാദ്,വരാണസി, ഡൽഹി, എന്നീ നഗരങ്ങളിലായ് 3000 എടിഎം സെന്ററുകളുണ്ട്. രാജ്യത്ത് ബാങ്കിംഗ് ഇടപാടുകൾ നടത്താത്ത 17 ശതമാനം ജനവിഭാഗമുണ്ടെന്നും നഗരങ്ങളിളും ഗ്രമാന്തരങ്ങളിലും ഒരു പേലെ പ്രവർത്തനക്ഷമമായ ബാങ്കിംഗ് ശൃംകലയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും രേണു ഷെട്ടി പറഞ്ഞു.
ഈ വാലറ്റ് കന്പനിയിലൂടെ പെരുമ നേടിയ പേ ടിഎം കഴിഞ്ഞ ദിവസമാണ് ബാങ്കിംഗ് രംഗത്തേക്കും ചുവടപച്ചത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ സാനിധ്യത്തിലായിരുന്നു ബാങ്കിന്റെ ലോഞ്ചിംഗ്. സൗജന്യ ഓണ്‍ലൈൻ ഫണ്ട് ട്രാൻസ്ഫർ സേവനങ്ങൾ,സൗജന്യ ഡെബിറ്റ് കാർഡ് തുടങ്ങിയ ആനുകൂല്യങ്ങളും പെടിഎം ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
3000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി പേടിഎം
12:41 AM Dec 06, 2017 | Deepika.com