ന്യൂഡൽഹി: കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ ആനുകൂല്യങ്ങൾ വർധിച്ചുകൊണ്ട് വാണിജ്യനയ അവലോകനം. 8000 കോടി രൂപയുടെ ആനുകൂല്യങ്ങൾ പുതുതായി നല്കുമെന്നു വാണിജ്യമന്ത്രി സുരേഷ് പ്രഭു അറിയിച്ചു. ഇതിൽ ഉത്പാദന കയറ്റുമതിക്കാണ് 4567 കോടി. സേവന കയറ്റുമതിക്ക് 1140 കോടി ഉണ്ട്.
ഡ്യൂട്ടിയില്ലാത്ത ഇറക്കുമതിക്ക് സ്വയം സാക്ഷ്യപ്പെടുത്തൽ അനുവദിക്കും. ഡ്യൂട്ടി ക്രെഡിറ്റ് സ്ലിപ്പുകൾക്ക് 24 മാസം കാലാവധി അനുവദിച്ചു. കാർഷിക കയറ്റുമതിക്ക് 1354 കോടി രൂപ, തുകൽ-ചെരുപ്പ് മേഖലയ്ക്ക് 749 കോടി, കൈകൊണ്ടുള്ള പരവതാനിക്ക് 921കോടി, വസ്ത്രങ്ങൾക്ക് 1140 കോടി, സമുദ്രോത്പന്നങ്ങൾക്ക് 759 കോടി എന്നിങ്ങനെയാണു പുതിയ ആനുകൂല്യങ്ങൾ.
കയറ്റുമതിക്ക് 8000 കോടിയുടെ ആനുകൂല്യങ്ങൾ
12:41 AM Dec 06, 2017 | Deepika.com