ന്യൂഡൽഹി: ഉണർവിന്റെ സൂചനകൾ ആശാവഹമല്ലെന്നു നവംബറിലെ സേവനമേഖലയുടെ കണക്ക്. രാജ്യത്തെ സേവന മേഖലയുടെ പിഎംഐ (പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ്) നവംബറിൽ 48.5 ആയി താണു. ഒക്ടോബറിൽ 51.7 ആയിരുന്നു. മൂന്നു മാസത്തെ ഏറ്റവും താണനിലയാണിത്.
ഈ സൂചിക 50-നു മുകളിലായാൽ വളർച്ച, താഴെയായാൽ ചുരുങ്ങൽ എന്നാണർഥം. നവംബറിൽ സേവന പിഎംഐ താണതിന്റെ അർഥം രാജ്യത്തു വില്പനയും ആവശ്യവും കുറഞ്ഞു എന്നാണ്.
നവംബറിൽ ഫാക്ടറി ഉത്പാദന പിഎംഐ 52.6 ആയി ഉയർന്നതു വലിയ തിരിച്ചുവരവിന്റെ അടയാളമായി സർക്കാർ കാണിച്ചതാണ്. ഒക്ടോബറിലെ 50.3-ൽ നിന്നായിരുന്നു ഉയർച്ച.
സേവനവും ഉൽപാദനവും ചേർത്തുള്ള സംയുക്ത പിഎംഐ നവംബറിൽ 50..3 ലേക്കു താണു. രണ്ടാം ത്രൈമാസത്തിലെ ജിഡിപി വളർച്ചയുടെ കണക്കുകൾ കാണിച്ചുള്ള അവകാശങ്ങൾ ശരിയല്ലെന്നാണു പിഎംഐ കാണിക്കുന്നത്. ഒക്ടോബർ - നവംബറിൽ ഉത്പാദന പിഎംഐ കഴിഞ്ഞ വർഷം 56.8 ആയിരുന്നത് ഇത്തവണ 51.45 ആണ്. സേവനത്തിന്റേത് 50.6-ൽനിന്ന് 50.1 ലേക്കു താണു.ജിഎസ്ടിയുടെ ആഘാതം ശക്തമായി തുടരുന്നുവെന്ന് ഇതു വ്യക്തമാക്കുന്നു.
സേവനമേഖലയിൽ കുത്തനേ വീഴ്ച
12:41 AM Dec 06, 2017 | Deepika.com