തിരുവനന്തപുരം: ആശുപത്രിവാസവും ചികിത്സയും വരുത്തി വയ്ക്കുന്ന പണച്ചെലവിനെ പേടിച്ചു കഴിയുന്നവർക്ക് ആശ്വാസമായി മുത്തൂറ്റ് ഹെൽത്ത് ഗാർഡ് പ്രോഗ്രാം എത്തുന്നു. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ എല്ലാ ഉപയോക്താക്കൾക്കും മിതമായ നിരക്കിൽ ആരോഗ്യസുരക്ഷ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹെൽത്ത് ഗാർഡ് പ്രോഗ്രാം ആവിഷ്ക്കരിച്ചിരിക്കുന്നതെന്നു മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോണ് മുത്തൂറ്റ് പറഞ്ഞു. ടാറ്റ എഐജി ജനറൽ ഇൻഷ്വറൻസുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത് മുത്തൂറ്റ് റിസ്ക് ഇൻഷ്വറൻസ് ആൻഡ് ബ്രോക്കറിംഗ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ്.
മുത്തൂറ്റ് ഫിൻകോർപ് ശാഖകളിൽനിന്ന് ഇൻഷ്വറൻസ് എടുത്തയുടൻ പോളിസിയുടെ അച്ചടിച്ച പകർപ്പ് ഇടപാടുകാർക്കു ലഭിക്കും. ക്ലെയിം ചെയ്യാത്ത വർഷങ്ങളിൽ സമഗ്ര ആരോഗ്യ പരിശോധന, അപകട മരണം സംഭവിക്കുന്ന പോളിസി ഉടമകളുടെ മക്കൾക്കു വിദ്യാഭ്യാസ ധനസഹായം, 7500ലധികം ആശുപത്രികളിൽ സൗജന്യ ചികിത്സ, 140ൽ പരം ഡേകെയർ ശസ്ത്രക്രിയകളും പരിശോധനയും തുടങ്ങി നിരവധി സേവനങ്ങളാണു പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ ഹിൽട്ടണ് ഗാർഡ് ഇന്നിൽ നടന്ന ചടങ്ങിൽ തോമസ് ജോണ് മുത്തൂറ്റ്, ടാറ്റ ജനറൽ ഇൻഷ്വറൻസ് കന്പനിയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ പരാഗ് വേദ് എന്നിവർ ചേർന്നു മുത്തൂറ്റ് ഹെൽത്ത് ഗാർഡ് പ്രോഗ്രാമിന്റെ ലോഗോ പ്രകാശനം ചെയ്തു.
ആരോഗ്യസംരക്ഷണത്തിനു മുത്തൂറ്റ് ഹെൽത്ത് ഗാർഡ് പ്രോഗ്രാം
12:28 AM Nov 24, 2017 | Deepika.com