കാനോ: വടക്കുകിഴക്കൻ നൈജീരിയയിൽ മുസ്ലിം പള്ളിയിൽ കൗമാരപ്രായക്കാരനായ ചാവേർ നടത്തിയ സ്ഫോടനത്തിൽ 50 പേർക്കു ജീവഹാനി നേരിട്ടു. അഡമവാ സ്റ്റേറ്റിന്റെ തലസ്ഥാനമായ യോലായിൽനിന്ന് 200 കിലോമീറ്റർ അകലെ മുബിയിലെ മദീന മോസ്കിലാണ് ആക്രമണം നടന്നത്.
പ്രഭാതപ്രാർഥനയ്ക്ക് എത്തിയവരോടൊപ്പം മോസ്കിനുള്ളിൽ കടന്ന ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. ബോക്കോ ഹറം ഭീകരസംഘടനയാണ് ആക്രമണം നടത്തിയതെന്നു കരുതുന്നു.
2014ൽ മുബി നഗരം ബോക്കോ ഹറം പിടിക്കുകയും നഗരത്തിന്റെ പേര് മദിനത്തുൾ ഇസ്ലാം എന്നു മാറ്റുകയും ചെയ്തിരുന്നു. വൈകാതെ നൈജീരിയൻ സൈന്യം നഗരം തിരിച്ചുപിടിച്ചു. വടക്കുകിഴക്കൻ നൈജീരിയയിൽ ഇസ്ലാമിക് രാഷ്ട്രം സ്ഥാപിക്കുകയാണു ബോക്കോ ഹറമിന്റെ ലക്ഷ്യം.
മോസ്കിൽ ചാവേർ ആക്രമണം; 50 പേർ മരിച്ചു
11:43 PM Nov 21, 2017 | Deepika.com