ഡാളസ്: കഴിഞ്ഞമാസം അമേരിക്കയിലെ ടെക്സസിൽ ദുരൂഹമായി മരിച്ചനിലയിൽ കണ്ടെത്തിയ മൂന്നു വയസുകാരി ഷെറിന്റെ വളർത്തമ്മ സിനി ആൻ മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ഒറ്റയ്ക്കാക്കി, അപകടത്തിലാക്കി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഷെറിന്റെ മരണത്തിൽ വളർത്തച്ഛൻ വെസ്ലി മാത്യൂസിനെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ദന്പതികൾ എറണാകുളം സ്വദേശികളാണ്.
കഴിഞ്ഞമാസം ഏഴിന് കാണാതായ ഷെറിന്റെ മൃതദേഹം രണ്ടാഴ്ച കഴിഞ്ഞ് വീടിനു സമീപം കലുങ്കിനടിയിൽകണ്ടെത്തി. കാണാതായതിനു തലേന്ന് സിനിയും വെസ്ലിയും ഷെറിനെ വീട്ടിലെ അടുക്കളയിൽ തനിച്ചാക്കി റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ പോയതായി പോലീസ് കണ്ടെത്തി. നാലു വയസുള്ള സ്വന്തം മകളെയും കൂടെക്കൂട്ടി. പാലുകുടിക്കാൻ വിസമ്മതിച്ചതിനാലാണ് ഷെറിനെ വീട്ടിൽ തനിച്ചാക്കിയതെന്നാണ് മൊഴി. കുട്ടിക്ക് ആപത്തു വരുത്തുന്നതിനു തുല്യമാണിതെന്നു പോലീസ് വിലയിരുത്തുന്നു. രണ്ടു വർഷം തടവു ലഭിക്കാവുന്ന കുറ്റമാണ് സിനിക്കെതിരേ ചുമത്തിയിരിക്കുന്നത്. രണ്ടര ലക്ഷം ഡോളറിന്റെ ജാമ്യം എടുക്കാൻ അനുമതി നല്കിയിട്ടുണ്ട്. ഡാളസിലെ ചിൽഡ്രൻസ് മെഡിക്കൽ സെന്ററിൽ നഴ്സാണു സിനി.
ഷെറിന്റെ മരണം: വളർത്തമ്മ സിനി മാത്യൂസും അറസ്റ്റിൽ
11:50 PM Nov 17, 2017 | Deepika.com